ആടുകളെ മേയിച്ചിരുന്ന ദാവീദ് എന്ന ബാലനിൽ ശമുവേൽ പ്രവാചകൻ ഇസ്രായേലിന്റെ ഭാവി ഇടയനെ കണ്ടെത്തി ദൈവാത്മാവിലായിരുന്നു ആ തിരഞ്ഞെടുപ്പ്. മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് പള്ളിയിൽ സി. എം. തോമസ് റമ്പാൻ ആണ് ( പിന്നീട് തോമ്മാ മാർ ദിവന്നാസിയോസ് ) കുഞ്ഞോമ്മാച്ചൻ എന്ന സി. റ്റി. തോമസിനെ 1939-ൽ കണ്ടെത്തിയത്. പത്തനാപുരത്ത് മൗണ്ട് താബോർ സന്യാസ പ്രസ്ഥാനം തുടങ്ങിയ സി. എം. തോമസ് റമ്പാൻ എന്ന തോമ്മാ മാർ ദിവന്നാസിയോസ് പുതിയകാവ് പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ വന്നപ്പോൾ അഞ്ചാം തുബ്ദേൻ വായിച്ചത് ചെട്ടികുളങ്ങര ഗവൺമെന്റ് മലയാളം സ്കൂൾ വിദ്യാർഥിയായ കുഞ്ഞോമ്മാച്ചൻ ആയിരുന്നു. കുഞ്ഞോമ്മാച്ചന്റെ ഹൃദ്യമായ വായനയിൽ ആകൃഷ്ടനായ അദ്ദേഹം അപ്പനെ വിളിപ്പിച്ചു. തിരുവല്ല നെടുമ്പ്രം മുളമൂട്ടിൽ ഇട്ടിയവര തോമസിന്റെയും മാവേലിക്കര ചിറമേൽ ശോശാമ്മയുടെയും നാലാമത്തെ പുത്രനായ സി. റ്റി. തോമസിനെ ദയറായിലേക്ക് വേണമെന്ന് ആവശ്യപ്പെട്ടു. മകനെ യാതൊരു വൈമനസ്യവും കൂടാതെ ദൈവ വേലയ്ക്കായി പിതാവ് വിട്ടുകൊടുത്തു. അങ്ങനെ പതിനെട്ടാമത്തെ വയസ്സിൽ മൗണ്ട് താബോർ ദയറായിൽ എത്തിയ സി. റ്റി. തോമസ് ആണ് പിന്നീട് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവാ ആയിതീർന്നത്.
1921 ഒക്ടോബർ 29ന് ആണ് സി. റ്റി. തോമസ് ജനിച്ചത്. അദ്ദേഹത്തിന്റെ പ്രൈമറി സ്കൂൾ പഠനം പുതിയകാവ് പള്ളിയുടെ പ്രൈമറി സ്കൂളിൽ ആയിരുന്നു. എല്ലാ ഞായറാഴ്ചയും ആരാധനയിൽ പങ്കെടുക്കുകയും സൺഡേസ്കൂളിൽ മുടങ്ങാതെ പഠിക്കുകയും ചെയ്ത തോമസിന്റെ ബാല്യകാലം പുതിയകാവ് പള്ളിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിശുദ്ധ മദ്ബഹായിലെ ശുശ്രൂഷയ്ക്ക് 1933-ൽ പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവാ കൈവെപ്പ് നൽകി. അദ്ദേഹത്തിന്റെ പ്രാർത്ഥന ജീവിതത്തിന്റെ മുഖ്യമാതൃക മാതാപിതാക്കളായിരുന്നു. അവർ പ്രാർത്ഥന ജീവിതം ഉള്ളവരും ദൈവഭക്തിയുള്ള വരുമായിരുന്നു.
തന്റെ പതിനെട്ടാമത്തെ വയസ്സിൽ മൗണ്ട് താബോർ ദയറായിൽ എത്തിയ സി. റ്റി. തോമസിന് ഗുരുവിന്റെ കൂടെയുള്ള ജീവിതം ഒരു പുതിയ അനുഭവമായിരുന്നു. പന്ത്രണ്ടാം വയസ്സിൽ പുതിയകാവ് പള്ളി മദ്ബഹായിൽ കയറി തുടങ്ങിയ സി.റ്റി. തോമസിന് ആരാധനയും, നോമ്പും, ഉപവാസവും, ജീവിതവ്രതമായി. അരക്കെട്ടും, തടി കുരിശുമായി സന്യാസിയുടെ കുപ്പായമണിഞ്ഞപ്പോൾ പുത്തൻ അനുഭവമായി. ഗുരുവിന്റെ ദർശനങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുവാൻ സി. റ്റി തോമസിനു കഴിഞ്ഞു. ഗുരുവിന്റെ കൂടെ ദയറായിൽ സുറിയാനി, സഭാ വിശ്വാസപഠനം, ആരാധന പരിശീലനം എന്നിവയും ഉണ്ടായിരുന്നു. ധ്യാനം, മൗനം, മിതഭാഷണം, കുമ്പസാരം, വായന, വി. കുർബ്ബാന അനുഭവം എന്നിവ ജീവിത വൃതം പോലെയായി. ദയറ ജീവിത പരിശീലനത്തോടൊപ്പം സ്കൂൾ പഠനവും തുടർന്നു. തോമ്മാ മാർ ദിവന്നാസിയോസ് 1926-ൽ സ്ഥാപിച്ച സെന്റ് സ്റ്റീഫൻസ് ഹൈസ്കൂളിൽ ആയിരുന്നു ഹൈസ്കൂൾ പഠനം. സന്യാസ ജീവിതത്തിലെ തീഷ്ണമായ അനുഭവങ്ങളും, കഠിനമായ അച്ചടക്കവും, ഗുരുവിന്റെ വചനങ്ങളും സി. റ്റി. തോമസിന്റെ ജീവിതത്തെ മാറ്റിമറിച്ചു. ദയറാ ജീവിത പരിശീലനത്തിന്റെ പ്രാഥമിക പടിയായി സി.റ്റി തോമസ് 1941-ൽ തന്റെ ഇരുപതാമത്തെ വയസ്സിൽ പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവായിൽ നിന്ന് ശെമ്മാശപട്ടം സ്വീകരിച്ചു.
കോളേജ് വിദ്യാഭ്യാസത്തിനായി ഇന്റർ മീഡിയറ്റിന് കോട്ടയം സി. എം. എസ്. കോളജിൽ ചേർന്നു. അക്കാലത്ത് പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവായുടെയും, പരിശുദ്ധ ഔഗേൻ പ്രഥമൻ ബാവായുടെയും കീഴിൽ പരിശീലനത്തിന് അവസരം ലഭിച്ചു. പരിശുദ്ധ ഔഗേൻ ബാവാ ആയിരുന്നു ദിദിമോസ് പ്രഥമൻ ബാവയുടെ സുറിയാനി മൽപ്പാൻ.
തുടർന്ന് തമിഴ്നാട്ടിൽ തൃശിനാപള്ളിയിൽ നാഷണൽ കോളേജിലായിരുന്നു ബിരുദ പഠനം. അതിനുശേഷം പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിൽ പഠിപ്പിക്കുവാൻ തോമ്മാ ആ ദിവന്നാസിയോസ് നിയോഗിച്ചു. ശെമ്മാശൻ ആയിരിക്കുമ്പോൾ ആണ് വിദ്യാർഥികളെ പഠിപ്പിക്കുവാൻ എത്തിയത്. ഹൃസകാലത്തെ അധ്യാപനത്തിന് ശേഷം അദ്ദേഹം കാൺപൂരിൽ ക്രൈസ്റ്റ് ചർച്ച് കോളേജിൽ ആണ് ഉപരിപഠനത്തിന് ചേർന്നത്. മദ്രാസ് വെസ്റ്റേൺ ട്രെയിനിങ് കോളേജിൽ നിന്നും ബി. എഡ് സമ്പാദിച്ചിട്ടാണ് അദ്ദേഹം തൃശിനാപ്പള്ളി പൊന്നയ്യാ ഹൈസ്കൂളിൽ ഹെഡ്മാസ്റ്ററായി എത്തിയത്.
1950 ജനുവരി 26 ആം തീയതി പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവാ പത്തനാപുരം മൗണ്ട് താബോർ ദയറാ ചാപ്പലിൽ വച്ച് സിറ്റി തോമസ് ശെമ്മാശനെ പദവിയിലേക്ക് കശ്ശീശ പദവിയിലേക്ക് ഉയർത്തി. ഒരിടത്തും വികാരി സ്ഥാനം നൽകിയിരുന്നില്ല. എന്നാൽ തിരുവല്ല, വേങ്ങൽ സെന്റ് ജോർജ് എന്നിവിടങ്ങളിൽ രണ്ടുവർഷത്തോളം ക്രമമായി വിശുദ്ധ കുർബാന അർപ്പിച്ചു.
തോമ്മാ മാർ ദിവന്നാസിയോസ് തിരുമേനിയുടെ തമിഴ്നാട് മിഷൻ ഭാഗമായി പ്രവർത്തിക്കുന്ന ഹൈസ്കൂളിൽ 1955 മുതൽ 1959 വരെ ഫാ. തോമസ് സേവനമനുഷ്ഠിച്ചു. 1961-ൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹൈസ്കൂളിൽ ഹെഡ്മാസ്റ്ററായി. തോമ്മാ മാർ ദിവന്നാസിയോസ് തിരുമേനി 1964 ൽ സെന്റ് സ്റ്റീഫൻസ് കോളേജ് സ്ഥാപിച്ചപ്പോൾ ഫാ. സി. റ്റി. തോമസ് അവിടെ ഇംഗ്ലീഷ് വിഭാഗം മേധാവിയും, വൈസ് പ്രിൻസിപ്പലുമായി.
1965 മെയ് മാസം 16 തീയതി പരിശുദ്ധ ഔഗേൻ പ്രഥമൻ ബാവാ വായിൽ നിന്ന് റമ്പാൻ സ്ഥാനം സ്വീകരിച്ചു. 1964 ഡിസംബർ 28ന് കോട്ടയം എം ഡി സെമിനാരി വച്ച് പരിശുദ്ധ ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ വച്ച് ഫാ. സി. റ്റി തോമസിനെ മേൽപ്പട്ട സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. തുടർന്ന് 1966 ഓഗസ്റ്റ് മാസം 24ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ വച്ച് സി. റ്റി തോമസ് റമ്പാച്ചാനെ തോമസ് മാർ തിമോത്തിയോസ് എന്ന പേരിൽ, ഫിലിപ്പോസ് മാർ തെയോഫിലോസ്, യൂഹാനോൻ മാർ സേവേറിയോസ് എന്നിവരോടൊപ്പം പരിശുദ്ധ ഔഗേൻ പ്രഥമൻ ബാവായാൽ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു.
മെത്രാൻ സ്ഥാനം ഏറ്റതിനുശേഷം മലബാർ ഭദ്രാസനത്തിന്റെ സഹായമെത്രാനായി. 1966 നവംബർ ഒന്നിന് കല്പന ലഭിച്ച തോമസ് മാർ തിമോത്തിയോസ് നവംബർ 11-നു മലബാറിൽ എത്തുന്നത്.
1953ൽ രൂപം പ്രാപിച്ച മലബാർ ഭദ്രാസനത്തിന്റെ ആദ്യത്തെ മെത്രാപ്പോലീത്തയായിരുന്ന പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിക്ക് ശേഷം, ഭദ്രാസനത്തിലെ രണ്ടാമത്തെ മെത്രാപ്പോലീത്തായും മലബാർ ഭദ്രാസനത്തിന്റെ ആധുനിക ശില്പിയുമായ തോമസ് മാർ തിമോത്തിയോസ് 1968 ഫെബ്രുവരി രണ്ടിന് സ്ഥാനമേൽക്കുമ്പോൾ മലബാറിൽ 80 പള്ളികളാണ് ഉണ്ടായിരുന്നത്. മിക്കവാറും ഓലമേഞ്ഞ കെട്ടിടങ്ങൾ ആയിരുന്നു. അരമനയും ഉണ്ടായിരുന്നില്ല. 1967 ചാത്തമംഗലത്തു അരമനക്ക് സ്ഥലം വാങ്ങുകയും അരമന പണികഴിപ്പിക്കുകയും ചെയ്തു. താബോറിൽ നിന്ന് മറ്റൊരു മലമുകളിൽ എത്തിയപ്പോൾ തന്റെ ആസ്ഥാനത്തിന് മൗണ്ട് ഹെർമൻ എന്നാണ് പേരിട്ടത്. താബോറിന്റെ മണ്ണിൽ നിന്നു ലഭിച്ച സന്യാസ പരിശീലനവും, അച്ചടക്കം, വിശ്വാസ സ്ഥിരതയും, സഭ തീഷ്ണതയും ആയിരുന്നു ഭദ്രാസന ഭരണത്തിന് എത്തിയപ്പോൾ ഉണ്ടായിരുന്ന കൈമുതൽ.
തിരുമേനിയുടെ ആത്മീയ നേതൃത്വത്തിൽ ഭദ്രാസനത്തിലെ ആത്മീയ പ്രസ്ഥാനങ്ങൾ ശക്തിപ്പെടുത്തുന്നതോടൊപ്പം പുതിയ ഇടവകകൾ സ്ഥാപിക്കുകയും ചെയ്തു. മാർ തിമോത്തിയോസ് ഭദ്രാസനത്തെ ശക്തിപ്പെടുത്തി കൊണ്ടിരുന്നപ്പോൾ അണ് സഭയിൽ വീണ്ടും പ്രതിസന്ധി തുടങ്ങിയത്. അതിന്റെ തിക്ത അനുഭവം ഏറെ ഉണ്ടായത് മലബാറിലാണ്. എന്നാൽ തിരുമേനിയുടെ പ്രാർത്ഥനയും ദൈവവിശ്വാസവും കൊണ്ട് മലബാർ ഭദ്രാസനത്തിലെ പ്രശ്നങ്ങൾ ഓരോന്നായി അവസാനിച്ചു. വൈദികരും അത്മായരും ഒറ്റക്കെട്ടായി തിരുമേനിയുടെ കീഴിൽ അണിനിരന്നു.
1974 ൽ ചുങ്കത്തറയിൽ ആരംഭിച്ച കൺവെൻഷൻ മലബാറിലെ പ്രധാന ആധ്യാത്മിക സംഗമങ്ങളിൽ ഒന്നായി.
മലബാർ ഭദ്രാസനത്തിൽ തിരുമേനി ആരംഭിച്ച അട്ടപ്പാടി മിഷൻ സഭയ്ക്ക് ഒരു വലിയ മുതൽക്കൂട്ടാണ് ഇന്ന്.
എരുമമുണ്ടയിൽ 1982 ൽ ആരംഭിച്ച സെന്റ് തോമസ് ഹോം, 1990 ൽ ചേവായൂരിൽ ആരംഭിച്ച ഗ്രിഗോറിയോസ് ഗൈഡൻസ് സെന്റർ, എന്നിങ്ങനെയുള്ള പ്രസ്ഥാനങ്ങളും തിരുമേനിയുടെ ഭരണകാലത്ത് ആരംഭിച്ചതാണ് തന്റെ മെത്രാൻ സ്ഥാനത്തിന്റെ രജതജൂബിലി ആഘോഷിച്ചത് നിർധനരായ 25 പേർക്ക് വീടുകൾ നിർമ്മിച്ച് കൊണ്ടായിരുന്നു.
മലബാർ ഭദ്രാസന മെത്രാപ്പോലീത്തയായി 4 ദശാബ്ദങ്ങൾ പ്രവർത്തിച്ച തിമോത്തിയോസ് തിരുമേനി സഭാ അംഗങ്ങൾക്ക് നവീനമായ ആത്മീയ ചൈതന്യം പകർന്നു.
മലബാർ ഭദ്രാസനത്തിൽ തന്റെ പിൻഗാമിയായി ഡോക്ടർ സഖറിയാസ് മാർ തെയോഫിലോസ് തിരുമേനിയെ ആശീർവദിച്ചു കൊണ്ടാണ് മലബാറിന്റെ ഈ നല്ല ഇടയൻ ദേവലോകത്തേക്ക് വന്നത്.
നിയുക്ത കാതോലിക്കയായി തോമസ് മാർ തിമോത്തിയോസിനെ പരിശുദ്ധ സുന്നഹദോസ് ഐക്യകണ്ഠേന തിരഞ്ഞെടുക്കുകയായിരുന്നു. 1992 സെപ്റ്റംബർ 10ന് പരുമല സെമിനാരിയിൽ കൂടിയ
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഈ പിതാവിനെ പരിശുദ്ധ മാത്യൂസ് ദ്വിതിയൻ ബാവയുടെ പിൻഗാമിയായി തെരഞ്ഞെടുത്തു.
സഭയുടെ സങ്കീർണമായ ഘട്ടത്തിലാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ മലങ്കര സഭയുടെ ഇരുപതാമത്തെ മലങ്കര മെത്രാപ്പോലീത്തയും ഏഴാമത്തെ പൗരസ്ത്യ കാതോലിക്കായും സ്ഥാനമേറ്റത്.
2005 ഒക്ടോബർ 29ന് പരുമലയിൽ വച്ച് മലങ്കര മെത്രാപ്പോലീത്താ സ്ഥാനമേറ്റ പരിശുദ്ധ പിതാവ് 2005 ഒക്ടോബർ 31 ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ ദിദീമോസ് പ്രഥമൻ എന്ന പേരിൽ പൗരസ്ത്യ കാതോലിക്കാ ആയി സ്ഥാനമേറ്റു.
മലങ്കരയുടെ അമരക്കാരൻ എന്ന നിലയിൽ ദിദീമോസ് പ്രഥമൻ വലിയ ബാവായുടെ സംഭാവനകൾ അനവധിയാണ്. മലങ്കരസഭയിൽ സമ്പൂർണ ജനാധിപത്യം നടപ്പാക്കാൻ വലിയ ബാവ നേതൃത്വം നൽകി.അഞ്ചു വർഷത്തെ ഭരണത്തിനിടയിൽ നാലുതവണ മലങ്കര അസോസിയേഷൻ വിളിച്ചുകൂട്ടുകയും, ഒരുതവണ തന്റെ പിൻഗാമിയെയും, മറ്റൊരു തവണ തന്റെ കൂട്ട് ട്രസ്റ്റികളെയും, മറ്റ് രണ്ട് തവണകളിലായി 14 മെത്രാന്മാരെയും തെരഞ്ഞെടുത്തു.
മലങ്കര അസോസിയേഷൻ തിരഞ്ഞെടുത്ത ഈ 14 പേർക്ക് മെത്രാൻ സ്ഥാനം നൽകുവാനുള്ള ഭാഗ്യവും, 2009 ഏപ്രിൽ മൂന്നിന് പരിശുദ്ധ മൂറോൻ കൂദാശ നടത്താനുള്ള ഭാഗ്യവും ഈ പിതാവിന് ലഭിച്ചു. പള്ളി ഇടവക പൊതുയോഗങ്ങളിൽ വനിതകളെ ഉൾപ്പെടുത്തി അംഗത്വം നൽകിയതും പരിശുദ്ധ ദിദിമോസ് ബാവായുടെ ഭരണകാലത്താണ്
കൂടാതെ മലങ്കര അസോസിയേഷനിൽ വരണാധികാരിയായി രണ്ടുതവണ ഒരു വനിതയെ നിയമിച്ചതും ദിദിമോസ് ബാവയാണ്.
മലങ്കര മെത്രാപ്പോലീത്ത എന്ന നിലയിലും പൗരസ്ത്യ കാതോലിക്കാ എന്ന നിലയിലും പരിശുദ്ധ പിതാവിന്റെ ഏറ്റവും വിശിഷ്ടമായ സംഭാവന സഭയിലെ ആത്മീയ നവോത്ഥാനമാണ്. സഭയുടെ വളർച്ചയുടെ സൂചനയായി എടുത്തു പറയാനുള്ള ഒരു കാര്യം ഭദ്രാസനങ്ങളുടെ വളർച്ചയാണ്. മലങ്കര സഭയ്ക്ക് ഇപ്പോൾ 31 ഭദ്രാസനങ്ങൾ ആണ് ഉള്ളത്. ഇതിൽ അഹമ്മദബാദ് ( കല്പന നമ്പർ. 93/2009), ബാംഗ്ലൂർ, ബ്രഹ്മവാർ( കല്പന നമ്പർ. 389/2010) , അടൂർ - കടമ്പനാട്, കൊട്ടാരക്കര - പുനലൂർ, റാന്നി - നിലയ്ക്കൽ ഭദ്രാസനങ്ങൾ ബാവായുടെ ഭരണകാലത്ത് രൂപം കൊണ്ടവയാണ്.
ഭദ്രാസനങ്ങളുടെ എണ്ണം വർദ്ധിച്ചത് അനുസരിച്ച് മാനേജിങ് കമ്മിറ്റി അംഗങ്ങളുടെ എണ്ണവും വർധിപ്പിച്ചു.
ഏറ്റവും കൂടുതൽ അംഗങ്ങളുള്ള എപ്പിസ്കോപ്പൽ സിനഡിന് അധ്യക്ഷനായി ഇരിക്കാനുള്ള ഭാഗ്യവും ദിദിമോസ് ബാവായ്ക്ക് ലഭിച്ചു. മെത്രാന്മാരുടെ തെരഞ്ഞെടുപ്പിൽ പല കാലത്തും പെരുമാറ്റച്ചട്ടവും മാനദണ്ഡങ്ങളും ഉണ്ടായിരുന്നു എങ്കിലും, അച്ചടക്കത്തിന്റെ കാര്യത്തിൽ അതീവ ജാഗ്രത ഉള്ള ബാവാ മെത്രാൻ തെരഞ്ഞെടുപ്പിന് വ്യക്തമായ ഒരു മാനദണ്ഡവും പെരുമാറ്റച്ചട്ടവും രൂപീകരിച്ചത് ദിദീമോസ് ബാവായുടെ കാലഘട്ടത്തിൽ അണ്. 2009-ൽ പാമ്പാക്കുടയിലും 2010 ശാസ്താംകോട്ടയിലും നടത്തിയ മലങ്കര അസോസിയേഷൻ ഈ ചട്ടങ്ങൾ കർശനമായി നടപ്പാക്കി.
മലങ്കര അസോസിയേഷനിൽ പാരമ്പര്യ പ്രകാരം ഉള്ള മലങ്കര മെത്രാന്റെ അംശ വസ്ത്രം ധരിക്കുന്ന പതിവ് പുനസ്ഥാപിച്ചത് ദിദീമോസ് പ്രഥമൻ ബാവ ആണ്.
ദിദിമോസ് പ്രഥമന്റെ ഭരണകാലത്ത് നടന്ന ചരിത്രപ്രധാനമായ ഒരു സംഘമമായിരുന്നു 2008 നവംബർ 16ന് കോട്ടയം ബസേലിയോസ് കോളേജ് ഗ്രൗണ്ടിൽ നടന്ന കോട്ടയം മഹാ സമ്മേളനം.
ലോകത്തിലെ വിവിധ ഓർത്തഡോക്സ് സഭകളും ആയുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും സാഹോദര്യബന്ധം അരക്കിട്ടുറപ്പിക്കുന്നതിനും ഭരണകാലത്ത് അവസരങ്ങൾ ഉണ്ടായി.
ദിദിമോസ് ബാവായുടെ ക്ഷണം സ്വീകരിച്ച് റഷ്യൻ ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസ് കിറിൽ മെത്രാപ്പോലിത്ത, അർമേനിയൻ സുപ്രീം കാതോലിക്കാ കരേക്കിൻ രണ്ടാമൻ, എത്യോപ്യൻ പാത്രിയർക്കീസ് ആബൂനാ പൗലോസ്, സെലിഷ്യൻ കാതോലിക്കാ അരാം പ്രഥമൻ എന്നിവരും മലങ്കരസഭ സന്ദർശിച്ചു.
സഭകളുടെ ലോക കൗൺസിൽ ജനറൽ സെക്രട്ടറി ഡോ. സാം കോമ്പിയാ ദേവലോകത്തെത് ദിദീമോസ് പ്രഥമൻ ബാവായെ സന്ദർശിച്ചു.
ആഫ്രിക്കൻ രാജ്യമായ ലോസോത്തൊയിലെ ഉപ പ്രധാനമന്ത്രി അർബട്ട് ലിഹാലയും ദേവലോകത്ത് വന്ന് പരിശുദ്ധ പിതാവിനെ സന്ദർശിച്ചു.
കോപ്റ്റിക് സഭാതലവൻ പോപ്പ് ഷിനുഡാ മൂന്നാമനെ കെയ്റോയിൽ വെച്ചും അസീറിയൻ പാത്രിയർക്കീസ് ദിൻഹാ നാലാമനെ ചിക്കാഗോയിലും വെച്ച് സന്ദർശിച്ചു.
മലങ്കര ഓർത്തഡോക്സ് സഭയുമായുള്ള അഭേദ്യ ബന്ധത്തിന്റെയും സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും സൂചനയായി അർമേനിയൻ സുപ്രീം കാതോലിക്കാ അരാം പ്രഥമനും, എത്യോപ്യൻ പാത്രിയർക്കീസ് ആബൂനാ പൗലോസിനു പരിശുദ്ധ ദിദിമോസ് പ്രഥമൻ ബാവാ മലങ്കര സഭയുടെ പരമോന്നത ബഹുമതിയായ "ഓർഡർ ഓഫ് സെന്റ് തോമസ്" നൽകി ആദരിച്ചു.
കേരളത്തിന്റെ നവോത്ഥാനത്തിന് നേതൃത്വം നൽകിയ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് രണ്ടാമനെ "സഭ തേജസ്" എന്ന സ്ഥാനനാമം നൽകി ആദരിച്ചതും ദിദിമോസ് പ്രഥമൻ ബാവായുടെ സമയത്താണ്.
മലങ്കര മെത്രാപ്പോലീത്താ സ്ഥാനമേറ്റ ശേഷം ദിദീമോസ് പ്രഥമൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ 2006 ഒക്ടോബർ 12ന് പരുമലയിൽ വിളിച്ചുകൂട്ടിയ മലങ്കര അസോസിയേഷൻ വച്ചാണ് കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ് മാർ മിലിത്തിയോസിനെ
നിയുക്ത കാതോലിക്കായായി തെരഞ്ഞെടുത്തത്. നിയുക്ത കാതോലിക്കായുടെ തിരഞ്ഞെടുപ്പ് കോടതി മുഖേന തടസപ്പെടുത്താൻ ശ്രമം ഉണ്ടായിരുന്നുവെങ്കിലും അത് സംബന്ധിച്ച് അനുകൂലമായ സാഹചര്യം ഉണ്ടായത് പരിശുദ്ധ ബാവായുടെ പ്രാർത്ഥനയുടെ ശക്തി തന്നെയായിരുന്നു. തന്റെ 5 വർഷത്തെ പ്രവർത്തനങ്ങൾക്ക് ശേഷം 2010 ഒക്ടോബർ 31ന് പരിശുദ്ധ പിതാവ് മലങ്കര മെത്രാപ്പോലീത്താ സ്ഥാനമൊഴിഞ്ഞു.
2010 നവംബർ ഒന്നിന് തന്റെ പിൻഗാമിയായി പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായെ വാഴിച്ചതോടെ കാതോലിക്ക സ്ഥാനവും പരിശുദ്ധ പിതാവ് ത്യജിച്ചു. തന്റെ തൊണ്ണൂറാം ജന്മദിനത്തിൽ സ്വന്തം ഇഷ്ടപ്രകാരം സ്ഥാനത്യാഗം ചെയ്ത ദിദിമോസ് പ്രഥമൻ ബാവായെ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് മലങ്കരയുടെ "വലിയ ബാവാ" ആയി പ്രഖ്യാപിച്ചു.
ദിദിമോസ് ബാവ സ്ഥാനമൊഴിഞ്ഞത് പുതിയ കീഴ്‌വഴക്കം സഭയിൽ സൃഷ്ടിച്ചുകൊണ്ടാണ്
മുൻഗാമികളിൽ നിന്ന് അഭിഷിക്തനായ ദിദിമോസ് ബാവ പിൻഗാമിയെ വാഴിച്ചു കൊണ്ടാണ് സ്ഥാനത്യാഗം ചെയ്തത്.
ഒരു സന്യാസിയുടെ നിസ്സംഗതയോടെ വലിയ ബാവാ അധികാരം വിട്ടൊഴിഞ്ഞു, അത് സ്വന്തം ഇഷ്ടപ്രകാരം ആയിരുന്നു.പിൻഗാമിയെ വാഴിക്കാൻ പരുമല പള്ളിയിൽ നടന്ന ശുശ്രൂഷയിൽ ദിദിമോസ് പ്രഥമൻ ബാവാ മുഖ്യ കാർമികത്വം വഹിക്കുകയും ചെയ്തു. 2014 ഫെബ്രുവരി 21 കോട്ടയം കാതോലിക്കേറ്റ് അരമനയിൽ വെച്ച് കന്തില ശുശ്രൂഷ സ്വീകരിച്ചു. 2014 മെയ് 26ന് വൈകിട്ട് 7:30ന് പരുമല ആശുപത്രിയിൽവച്ച് കാലംചെയ്ത പരിശുദ്ധ പിതാവിനെ 2014 മെയ് മാസം 28 ആം തീയതി പത്തനാപുരം മൗണ്ട് താബോർ ദയറായിൽ കബറടക്കി.
മലങ്കര സഭയുടെ സമഗ്ര വളർച്ചയ്ക്ക് നിസ്തുല സംഭാവന നൽകിയ അതുല്യ വ്യക്തിത്വം ആണ് പരിശുദ്ധ കാതോലിക്ക ബാവാ. പ്രാർത്ഥന, ധ്യാനം, മൗനം എന്നിവയിലൂടെ ഈ മഹർഷി വര്യൻ മലങ്കര സഭയെ ശക്തികരിച്ചു.
പ്രതിസന്ധികളിലും ഭിന്നതകളും വ്യവഹാരങ്ങളിലും ആടി ഉലഞ്ഞ സഭയെ അചഞ്ചലമായ വിശ്വാസത്തോടെയും, ദൈവശ്രായ ബോധത്തോടെയും നയിച്ച ഈ പരിശുദ്ധ പിതാവിന്റെ പ്രാർത്ഥന നമുക്ക് കോട്ട ആയിരിക്കട്ടെ.
1921 ഒക്ടോബർ 29ന് ആണ് സി. റ്റി. തോമസ് ജനിച്ചത്. അദ്ദേഹത്തിന്റെ പ്രൈമറി സ്കൂൾ പഠനം പുതിയകാവ് പള്ളിയുടെ പ്രൈമറി സ്കൂളിൽ ആയിരുന്നു. എല്ലാ ഞായറാഴ്ചയും ആരാധനയിൽ പങ്കെടുക്കുകയും സൺഡേസ്കൂളിൽ മുടങ്ങാതെ പഠിക്കുകയും ചെയ്ത തോമസിന്റെ ബാല്യകാലം പുതിയകാവ് പള്ളിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിശുദ്ധ മദ്ബഹായിലെ ശുശ്രൂഷയ്ക്ക് 1933-ൽ പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവാ കൈവെപ്പ് നൽകി. അദ്ദേഹത്തിന്റെ പ്രാർത്ഥന ജീവിതത്തിന്റെ മുഖ്യമാതൃക മാതാപിതാക്കളായിരുന്നു. അവർ പ്രാർത്ഥന ജീവിതം ഉള്ളവരും ദൈവഭക്തിയുള്ള വരുമായിരുന്നു.
തന്റെ പതിനെട്ടാമത്തെ വയസ്സിൽ മൗണ്ട് താബോർ ദയറായിൽ എത്തിയ സി. റ്റി. തോമസിന് ഗുരുവിന്റെ കൂടെയുള്ള ജീവിതം ഒരു പുതിയ അനുഭവമായിരുന്നു. പന്ത്രണ്ടാം വയസ്സിൽ പുതിയകാവ് പള്ളി മദ്ബഹായിൽ കയറി തുടങ്ങിയ സി.റ്റി. തോമസിന് ആരാധനയും, നോമ്പും, ഉപവാസവും, ജീവിതവ്രതമായി. അരക്കെട്ടും, തടി കുരിശുമായി സന്യാസിയുടെ കുപ്പായമണിഞ്ഞപ്പോൾ പുത്തൻ അനുഭവമായി. ഗുരുവിന്റെ ദർശനങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുവാൻ സി. റ്റി തോമസിനു കഴിഞ്ഞു. ഗുരുവിന്റെ കൂടെ ദയറായിൽ സുറിയാനി, സഭാ വിശ്വാസപഠനം, ആരാധന പരിശീലനം എന്നിവയും ഉണ്ടായിരുന്നു. ധ്യാനം, മൗനം, മിതഭാഷണം, കുമ്പസാരം, വായന, വി. കുർബ്ബാന അനുഭവം എന്നിവ ജീവിത വൃതം പോലെയായി. ദയറ ജീവിത പരിശീലനത്തോടൊപ്പം സ്കൂൾ പഠനവും തുടർന്നു. തോമ്മാ മാർ ദിവന്നാസിയോസ് 1926-ൽ സ്ഥാപിച്ച സെന്റ് സ്റ്റീഫൻസ് ഹൈസ്കൂളിൽ ആയിരുന്നു ഹൈസ്കൂൾ പഠനം. സന്യാസ ജീവിതത്തിലെ തീഷ്ണമായ അനുഭവങ്ങളും, കഠിനമായ അച്ചടക്കവും, ഗുരുവിന്റെ വചനങ്ങളും സി. റ്റി. തോമസിന്റെ ജീവിതത്തെ മാറ്റിമറിച്ചു. ദയറാ ജീവിത പരിശീലനത്തിന്റെ പ്രാഥമിക പടിയായി സി.റ്റി തോമസ് 1941-ൽ തന്റെ ഇരുപതാമത്തെ വയസ്സിൽ പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവായിൽ നിന്ന് ശെമ്മാശപട്ടം സ്വീകരിച്ചു.
കോളേജ് വിദ്യാഭ്യാസത്തിനായി ഇന്റർ മീഡിയറ്റിന് കോട്ടയം സി. എം. എസ്. കോളജിൽ ചേർന്നു. അക്കാലത്ത് പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവായുടെയും, പരിശുദ്ധ ഔഗേൻ പ്രഥമൻ ബാവായുടെയും കീഴിൽ പരിശീലനത്തിന് അവസരം ലഭിച്ചു. പരിശുദ്ധ ഔഗേൻ ബാവാ ആയിരുന്നു ദിദിമോസ് പ്രഥമൻ ബാവയുടെ സുറിയാനി മൽപ്പാൻ.
തുടർന്ന് തമിഴ്നാട്ടിൽ തൃശിനാപള്ളിയിൽ നാഷണൽ കോളേജിലായിരുന്നു ബിരുദ പഠനം. അതിനുശേഷം പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിൽ പഠിപ്പിക്കുവാൻ തോമ്മാ ആ ദിവന്നാസിയോസ് നിയോഗിച്ചു. ശെമ്മാശൻ ആയിരിക്കുമ്പോൾ ആണ് വിദ്യാർഥികളെ പഠിപ്പിക്കുവാൻ എത്തിയത്. ഹൃസകാലത്തെ അധ്യാപനത്തിന് ശേഷം അദ്ദേഹം കാൺപൂരിൽ ക്രൈസ്റ്റ് ചർച്ച് കോളേജിൽ ആണ് ഉപരിപഠനത്തിന് ചേർന്നത്. മദ്രാസ് വെസ്റ്റേൺ ട്രെയിനിങ് കോളേജിൽ നിന്നും ബി. എഡ് സമ്പാദിച്ചിട്ടാണ് അദ്ദേഹം തൃശിനാപ്പള്ളി പൊന്നയ്യാ ഹൈസ്കൂളിൽ ഹെഡ്മാസ്റ്ററായി എത്തിയത്.
1950 ജനുവരി 26 ആം തീയതി പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവാ പത്തനാപുരം മൗണ്ട് താബോർ ദയറാ ചാപ്പലിൽ വച്ച് സിറ്റി തോമസ് ശെമ്മാശനെ പദവിയിലേക്ക് കശ്ശീശ പദവിയിലേക്ക് ഉയർത്തി. ഒരിടത്തും വികാരി സ്ഥാനം നൽകിയിരുന്നില്ല. എന്നാൽ തിരുവല്ല, വേങ്ങൽ സെന്റ് ജോർജ് എന്നിവിടങ്ങളിൽ രണ്ടുവർഷത്തോളം ക്രമമായി വിശുദ്ധ കുർബാന അർപ്പിച്ചു.
തോമ്മാ മാർ ദിവന്നാസിയോസ് തിരുമേനിയുടെ തമിഴ്നാട് മിഷൻ ഭാഗമായി പ്രവർത്തിക്കുന്ന ഹൈസ്കൂളിൽ 1955 മുതൽ 1959 വരെ ഫാ. തോമസ് സേവനമനുഷ്ഠിച്ചു. 1961-ൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹൈസ്കൂളിൽ ഹെഡ്മാസ്റ്ററായി. തോമ്മാ മാർ ദിവന്നാസിയോസ് തിരുമേനി 1964 ൽ സെന്റ് സ്റ്റീഫൻസ് കോളേജ് സ്ഥാപിച്ചപ്പോൾ ഫാ. സി. റ്റി. തോമസ് അവിടെ ഇംഗ്ലീഷ് വിഭാഗം മേധാവിയും, വൈസ് പ്രിൻസിപ്പലുമായി.
1965 മെയ് മാസം 16 തീയതി പരിശുദ്ധ ഔഗേൻ പ്രഥമൻ ബാവാ വായിൽ നിന്ന് റമ്പാൻ സ്ഥാനം സ്വീകരിച്ചു. 1964 ഡിസംബർ 28ന് കോട്ടയം എം ഡി സെമിനാരി വച്ച് പരിശുദ്ധ ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ വച്ച് ഫാ. സി. റ്റി തോമസിനെ മേൽപ്പട്ട സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. തുടർന്ന് 1966 ഓഗസ്റ്റ് മാസം 24ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ വച്ച് സി. റ്റി തോമസ് റമ്പാച്ചാനെ തോമസ് മാർ തിമോത്തിയോസ് എന്ന പേരിൽ, ഫിലിപ്പോസ് മാർ തെയോഫിലോസ്, യൂഹാനോൻ മാർ സേവേറിയോസ് എന്നിവരോടൊപ്പം പരിശുദ്ധ ഔഗേൻ പ്രഥമൻ ബാവായാൽ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു.
മെത്രാൻ സ്ഥാനം ഏറ്റതിനുശേഷം മലബാർ ഭദ്രാസനത്തിന്റെ സഹായമെത്രാനായി. 1966 നവംബർ ഒന്നിന് കല്പന ലഭിച്ച തോമസ് മാർ തിമോത്തിയോസ് നവംബർ 11-നു മലബാറിൽ എത്തുന്നത്.
1953ൽ രൂപം പ്രാപിച്ച മലബാർ ഭദ്രാസനത്തിന്റെ ആദ്യത്തെ മെത്രാപ്പോലീത്തയായിരുന്ന പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിക്ക് ശേഷം, ഭദ്രാസനത്തിലെ രണ്ടാമത്തെ മെത്രാപ്പോലീത്തായും മലബാർ ഭദ്രാസനത്തിന്റെ ആധുനിക ശില്പിയുമായ തോമസ് മാർ തിമോത്തിയോസ് 1968 ഫെബ്രുവരി രണ്ടിന് സ്ഥാനമേൽക്കുമ്പോൾ മലബാറിൽ 80 പള്ളികളാണ് ഉണ്ടായിരുന്നത്. മിക്കവാറും ഓലമേഞ്ഞ കെട്ടിടങ്ങൾ ആയിരുന്നു. അരമനയും ഉണ്ടായിരുന്നില്ല. 1967 ചാത്തമംഗലത്തു അരമനക്ക് സ്ഥലം വാങ്ങുകയും അരമന പണികഴിപ്പിക്കുകയും ചെയ്തു. താബോറിൽ നിന്ന് മറ്റൊരു മലമുകളിൽ എത്തിയപ്പോൾ തന്റെ ആസ്ഥാനത്തിന് മൗണ്ട് ഹെർമൻ എന്നാണ് പേരിട്ടത്. താബോറിന്റെ മണ്ണിൽ നിന്നു ലഭിച്ച സന്യാസ പരിശീലനവും, അച്ചടക്കം, വിശ്വാസ സ്ഥിരതയും, സഭ തീഷ്ണതയും ആയിരുന്നു ഭദ്രാസന ഭരണത്തിന് എത്തിയപ്പോൾ ഉണ്ടായിരുന്ന കൈമുതൽ.
തിരുമേനിയുടെ ആത്മീയ നേതൃത്വത്തിൽ ഭദ്രാസനത്തിലെ ആത്മീയ പ്രസ്ഥാനങ്ങൾ ശക്തിപ്പെടുത്തുന്നതോടൊപ്പം പുതിയ ഇടവകകൾ സ്ഥാപിക്കുകയും ചെയ്തു. മാർ തിമോത്തിയോസ് ഭദ്രാസനത്തെ ശക്തിപ്പെടുത്തി കൊണ്ടിരുന്നപ്പോൾ അണ് സഭയിൽ വീണ്ടും പ്രതിസന്ധി തുടങ്ങിയത്. അതിന്റെ തിക്ത അനുഭവം ഏറെ ഉണ്ടായത് മലബാറിലാണ്. എന്നാൽ തിരുമേനിയുടെ പ്രാർത്ഥനയും ദൈവവിശ്വാസവും കൊണ്ട് മലബാർ ഭദ്രാസനത്തിലെ പ്രശ്നങ്ങൾ ഓരോന്നായി അവസാനിച്ചു. വൈദികരും അത്മായരും ഒറ്റക്കെട്ടായി തിരുമേനിയുടെ കീഴിൽ അണിനിരന്നു.
1974 ൽ ചുങ്കത്തറയിൽ ആരംഭിച്ച കൺവെൻഷൻ മലബാറിലെ പ്രധാന ആധ്യാത്മിക സംഗമങ്ങളിൽ ഒന്നായി.
മലബാർ ഭദ്രാസനത്തിൽ തിരുമേനി ആരംഭിച്ച അട്ടപ്പാടി മിഷൻ സഭയ്ക്ക് ഒരു വലിയ മുതൽക്കൂട്ടാണ് ഇന്ന്.
എരുമമുണ്ടയിൽ 1982 ൽ ആരംഭിച്ച സെന്റ് തോമസ് ഹോം, 1990 ൽ ചേവായൂരിൽ ആരംഭിച്ച ഗ്രിഗോറിയോസ് ഗൈഡൻസ് സെന്റർ, എന്നിങ്ങനെയുള്ള പ്രസ്ഥാനങ്ങളും തിരുമേനിയുടെ ഭരണകാലത്ത് ആരംഭിച്ചതാണ് തന്റെ മെത്രാൻ സ്ഥാനത്തിന്റെ രജതജൂബിലി ആഘോഷിച്ചത് നിർധനരായ 25 പേർക്ക് വീടുകൾ നിർമ്മിച്ച് കൊണ്ടായിരുന്നു.
മലബാർ ഭദ്രാസന മെത്രാപ്പോലീത്തയായി 4 ദശാബ്ദങ്ങൾ പ്രവർത്തിച്ച തിമോത്തിയോസ് തിരുമേനി സഭാ അംഗങ്ങൾക്ക് നവീനമായ ആത്മീയ ചൈതന്യം പകർന്നു.
മലബാർ ഭദ്രാസനത്തിൽ തന്റെ പിൻഗാമിയായി ഡോക്ടർ സഖറിയാസ് മാർ തെയോഫിലോസ് തിരുമേനിയെ ആശീർവദിച്ചു കൊണ്ടാണ് മലബാറിന്റെ ഈ നല്ല ഇടയൻ ദേവലോകത്തേക്ക് വന്നത്.
നിയുക്ത കാതോലിക്കയായി തോമസ് മാർ തിമോത്തിയോസിനെ പരിശുദ്ധ സുന്നഹദോസ് ഐക്യകണ്ഠേന തിരഞ്ഞെടുക്കുകയായിരുന്നു. 1992 സെപ്റ്റംബർ 10ന് പരുമല സെമിനാരിയിൽ കൂടിയ
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഈ പിതാവിനെ പരിശുദ്ധ മാത്യൂസ് ദ്വിതിയൻ ബാവയുടെ പിൻഗാമിയായി തെരഞ്ഞെടുത്തു.
സഭയുടെ സങ്കീർണമായ ഘട്ടത്തിലാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ മലങ്കര സഭയുടെ ഇരുപതാമത്തെ മലങ്കര മെത്രാപ്പോലീത്തയും ഏഴാമത്തെ പൗരസ്ത്യ കാതോലിക്കായും സ്ഥാനമേറ്റത്.
2005 ഒക്ടോബർ 29ന് പരുമലയിൽ വച്ച് മലങ്കര മെത്രാപ്പോലീത്താ സ്ഥാനമേറ്റ പരിശുദ്ധ പിതാവ് 2005 ഒക്ടോബർ 31 ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ ദിദീമോസ് പ്രഥമൻ എന്ന പേരിൽ പൗരസ്ത്യ കാതോലിക്കാ ആയി സ്ഥാനമേറ്റു.
മലങ്കരയുടെ അമരക്കാരൻ എന്ന നിലയിൽ ദിദീമോസ് പ്രഥമൻ വലിയ ബാവായുടെ സംഭാവനകൾ അനവധിയാണ്. മലങ്കരസഭയിൽ സമ്പൂർണ ജനാധിപത്യം നടപ്പാക്കാൻ വലിയ ബാവ നേതൃത്വം നൽകി.അഞ്ചു വർഷത്തെ ഭരണത്തിനിടയിൽ നാലുതവണ മലങ്കര അസോസിയേഷൻ വിളിച്ചുകൂട്ടുകയും, ഒരുതവണ തന്റെ പിൻഗാമിയെയും, മറ്റൊരു തവണ തന്റെ കൂട്ട് ട്രസ്റ്റികളെയും, മറ്റ് രണ്ട് തവണകളിലായി 14 മെത്രാന്മാരെയും തെരഞ്ഞെടുത്തു.
മലങ്കര അസോസിയേഷൻ തിരഞ്ഞെടുത്ത ഈ 14 പേർക്ക് മെത്രാൻ സ്ഥാനം നൽകുവാനുള്ള ഭാഗ്യവും, 2009 ഏപ്രിൽ മൂന്നിന് പരിശുദ്ധ മൂറോൻ കൂദാശ നടത്താനുള്ള ഭാഗ്യവും ഈ പിതാവിന് ലഭിച്ചു. പള്ളി ഇടവക പൊതുയോഗങ്ങളിൽ വനിതകളെ ഉൾപ്പെടുത്തി അംഗത്വം നൽകിയതും പരിശുദ്ധ ദിദിമോസ് ബാവായുടെ ഭരണകാലത്താണ്
കൂടാതെ മലങ്കര അസോസിയേഷനിൽ വരണാധികാരിയായി രണ്ടുതവണ ഒരു വനിതയെ നിയമിച്ചതും ദിദിമോസ് ബാവയാണ്.
മലങ്കര മെത്രാപ്പോലീത്ത എന്ന നിലയിലും പൗരസ്ത്യ കാതോലിക്കാ എന്ന നിലയിലും പരിശുദ്ധ പിതാവിന്റെ ഏറ്റവും വിശിഷ്ടമായ സംഭാവന സഭയിലെ ആത്മീയ നവോത്ഥാനമാണ്. സഭയുടെ വളർച്ചയുടെ സൂചനയായി എടുത്തു പറയാനുള്ള ഒരു കാര്യം ഭദ്രാസനങ്ങളുടെ വളർച്ചയാണ്. മലങ്കര സഭയ്ക്ക് ഇപ്പോൾ 31 ഭദ്രാസനങ്ങൾ ആണ് ഉള്ളത്. ഇതിൽ അഹമ്മദബാദ് ( കല്പന നമ്പർ. 93/2009), ബാംഗ്ലൂർ, ബ്രഹ്മവാർ( കല്പന നമ്പർ. 389/2010) , അടൂർ - കടമ്പനാട്, കൊട്ടാരക്കര - പുനലൂർ, റാന്നി - നിലയ്ക്കൽ ഭദ്രാസനങ്ങൾ ബാവായുടെ ഭരണകാലത്ത് രൂപം കൊണ്ടവയാണ്.
ഭദ്രാസനങ്ങളുടെ എണ്ണം വർദ്ധിച്ചത് അനുസരിച്ച് മാനേജിങ് കമ്മിറ്റി അംഗങ്ങളുടെ എണ്ണവും വർധിപ്പിച്ചു.
ഏറ്റവും കൂടുതൽ അംഗങ്ങളുള്ള എപ്പിസ്കോപ്പൽ സിനഡിന് അധ്യക്ഷനായി ഇരിക്കാനുള്ള ഭാഗ്യവും ദിദിമോസ് ബാവായ്ക്ക് ലഭിച്ചു. മെത്രാന്മാരുടെ തെരഞ്ഞെടുപ്പിൽ പല കാലത്തും പെരുമാറ്റച്ചട്ടവും മാനദണ്ഡങ്ങളും ഉണ്ടായിരുന്നു എങ്കിലും, അച്ചടക്കത്തിന്റെ കാര്യത്തിൽ അതീവ ജാഗ്രത ഉള്ള ബാവാ മെത്രാൻ തെരഞ്ഞെടുപ്പിന് വ്യക്തമായ ഒരു മാനദണ്ഡവും പെരുമാറ്റച്ചട്ടവും രൂപീകരിച്ചത് ദിദീമോസ് ബാവായുടെ കാലഘട്ടത്തിൽ അണ്. 2009-ൽ പാമ്പാക്കുടയിലും 2010 ശാസ്താംകോട്ടയിലും നടത്തിയ മലങ്കര അസോസിയേഷൻ ഈ ചട്ടങ്ങൾ കർശനമായി നടപ്പാക്കി.
മലങ്കര അസോസിയേഷനിൽ പാരമ്പര്യ പ്രകാരം ഉള്ള മലങ്കര മെത്രാന്റെ അംശ വസ്ത്രം ധരിക്കുന്ന പതിവ് പുനസ്ഥാപിച്ചത് ദിദീമോസ് പ്രഥമൻ ബാവ ആണ്.
ദിദിമോസ് പ്രഥമന്റെ ഭരണകാലത്ത് നടന്ന ചരിത്രപ്രധാനമായ ഒരു സംഘമമായിരുന്നു 2008 നവംബർ 16ന് കോട്ടയം ബസേലിയോസ് കോളേജ് ഗ്രൗണ്ടിൽ നടന്ന കോട്ടയം മഹാ സമ്മേളനം.
ലോകത്തിലെ വിവിധ ഓർത്തഡോക്സ് സഭകളും ആയുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും സാഹോദര്യബന്ധം അരക്കിട്ടുറപ്പിക്കുന്നതിനും ഭരണകാലത്ത് അവസരങ്ങൾ ഉണ്ടായി.
ദിദിമോസ് ബാവായുടെ ക്ഷണം സ്വീകരിച്ച് റഷ്യൻ ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസ് കിറിൽ മെത്രാപ്പോലിത്ത, അർമേനിയൻ സുപ്രീം കാതോലിക്കാ കരേക്കിൻ രണ്ടാമൻ, എത്യോപ്യൻ പാത്രിയർക്കീസ് ആബൂനാ പൗലോസ്, സെലിഷ്യൻ കാതോലിക്കാ അരാം പ്രഥമൻ എന്നിവരും മലങ്കരസഭ സന്ദർശിച്ചു.
സഭകളുടെ ലോക കൗൺസിൽ ജനറൽ സെക്രട്ടറി ഡോ. സാം കോമ്പിയാ ദേവലോകത്തെത് ദിദീമോസ് പ്രഥമൻ ബാവായെ സന്ദർശിച്ചു.
ആഫ്രിക്കൻ രാജ്യമായ ലോസോത്തൊയിലെ ഉപ പ്രധാനമന്ത്രി അർബട്ട് ലിഹാലയും ദേവലോകത്ത് വന്ന് പരിശുദ്ധ പിതാവിനെ സന്ദർശിച്ചു.
കോപ്റ്റിക് സഭാതലവൻ പോപ്പ് ഷിനുഡാ മൂന്നാമനെ കെയ്റോയിൽ വെച്ചും അസീറിയൻ പാത്രിയർക്കീസ് ദിൻഹാ നാലാമനെ ചിക്കാഗോയിലും വെച്ച് സന്ദർശിച്ചു.
മലങ്കര ഓർത്തഡോക്സ് സഭയുമായുള്ള അഭേദ്യ ബന്ധത്തിന്റെയും സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും സൂചനയായി അർമേനിയൻ സുപ്രീം കാതോലിക്കാ അരാം പ്രഥമനും, എത്യോപ്യൻ പാത്രിയർക്കീസ് ആബൂനാ പൗലോസിനു പരിശുദ്ധ ദിദിമോസ് പ്രഥമൻ ബാവാ മലങ്കര സഭയുടെ പരമോന്നത ബഹുമതിയായ "ഓർഡർ ഓഫ് സെന്റ് തോമസ്" നൽകി ആദരിച്ചു.
കേരളത്തിന്റെ നവോത്ഥാനത്തിന് നേതൃത്വം നൽകിയ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് രണ്ടാമനെ "സഭ തേജസ്" എന്ന സ്ഥാനനാമം നൽകി ആദരിച്ചതും ദിദിമോസ് പ്രഥമൻ ബാവായുടെ സമയത്താണ്.
മലങ്കര മെത്രാപ്പോലീത്താ സ്ഥാനമേറ്റ ശേഷം ദിദീമോസ് പ്രഥമൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ 2006 ഒക്ടോബർ 12ന് പരുമലയിൽ വിളിച്ചുകൂട്ടിയ മലങ്കര അസോസിയേഷൻ വച്ചാണ് കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ് മാർ മിലിത്തിയോസിനെ
നിയുക്ത കാതോലിക്കായായി തെരഞ്ഞെടുത്തത്. നിയുക്ത കാതോലിക്കായുടെ തിരഞ്ഞെടുപ്പ് കോടതി മുഖേന തടസപ്പെടുത്താൻ ശ്രമം ഉണ്ടായിരുന്നുവെങ്കിലും അത് സംബന്ധിച്ച് അനുകൂലമായ സാഹചര്യം ഉണ്ടായത് പരിശുദ്ധ ബാവായുടെ പ്രാർത്ഥനയുടെ ശക്തി തന്നെയായിരുന്നു. തന്റെ 5 വർഷത്തെ പ്രവർത്തനങ്ങൾക്ക് ശേഷം 2010 ഒക്ടോബർ 31ന് പരിശുദ്ധ പിതാവ് മലങ്കര മെത്രാപ്പോലീത്താ സ്ഥാനമൊഴിഞ്ഞു.
2010 നവംബർ ഒന്നിന് തന്റെ പിൻഗാമിയായി പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായെ വാഴിച്ചതോടെ കാതോലിക്ക സ്ഥാനവും പരിശുദ്ധ പിതാവ് ത്യജിച്ചു. തന്റെ തൊണ്ണൂറാം ജന്മദിനത്തിൽ സ്വന്തം ഇഷ്ടപ്രകാരം സ്ഥാനത്യാഗം ചെയ്ത ദിദിമോസ് പ്രഥമൻ ബാവായെ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് മലങ്കരയുടെ "വലിയ ബാവാ" ആയി പ്രഖ്യാപിച്ചു.
ദിദിമോസ് ബാവ സ്ഥാനമൊഴിഞ്ഞത് പുതിയ കീഴ്‌വഴക്കം സഭയിൽ സൃഷ്ടിച്ചുകൊണ്ടാണ്
മുൻഗാമികളിൽ നിന്ന് അഭിഷിക്തനായ ദിദിമോസ് ബാവ പിൻഗാമിയെ വാഴിച്ചു കൊണ്ടാണ് സ്ഥാനത്യാഗം ചെയ്തത്.
ഒരു സന്യാസിയുടെ നിസ്സംഗതയോടെ വലിയ ബാവാ അധികാരം വിട്ടൊഴിഞ്ഞു, അത് സ്വന്തം ഇഷ്ടപ്രകാരം ആയിരുന്നു.പിൻഗാമിയെ വാഴിക്കാൻ പരുമല പള്ളിയിൽ നടന്ന ശുശ്രൂഷയിൽ ദിദിമോസ് പ്രഥമൻ ബാവാ മുഖ്യ കാർമികത്വം വഹിക്കുകയും ചെയ്തു. 2014 ഫെബ്രുവരി 21 കോട്ടയം കാതോലിക്കേറ്റ് അരമനയിൽ വെച്ച് കന്തില ശുശ്രൂഷ സ്വീകരിച്ചു. 2014 മെയ് 26ന് വൈകിട്ട് 7:30ന് പരുമല ആശുപത്രിയിൽവച്ച് കാലംചെയ്ത പരിശുദ്ധ പിതാവിനെ 2014 മെയ് മാസം 28 ആം തീയതി പത്തനാപുരം മൗണ്ട് താബോർ ദയറായിൽ കബറടക്കി.
മലങ്കര സഭയുടെ സമഗ്ര വളർച്ചയ്ക്ക് നിസ്തുല സംഭാവന നൽകിയ അതുല്യ വ്യക്തിത്വം ആണ് പരിശുദ്ധ കാതോലിക്ക ബാവാ. പ്രാർത്ഥന, ധ്യാനം, മൗനം എന്നിവയിലൂടെ ഈ മഹർഷി വര്യൻ മലങ്കര സഭയെ ശക്തികരിച്ചു.
പ്രതിസന്ധികളിലും ഭിന്നതകളും വ്യവഹാരങ്ങളിലും ആടി ഉലഞ്ഞ സഭയെ അചഞ്ചലമായ വിശ്വാസത്തോടെയും, ദൈവശ്രായ ബോധത്തോടെയും നയിച്ച ഈ പരിശുദ്ധ പിതാവിന്റെ പ്രാർത്ഥന നമുക്ക് കോട്ട ആയിരിക്കട്ടെ.
No comments:
Post a Comment